തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസിൽ മന്ത്രി വി.ശിവന്‍കുട്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം നിയമസഭയ്ക്ക് അകത്തും പുറത്തും തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ശിവൻകുട്ടി വിദ്യാഭാസ മന്ത്രിയായി തുടരരുതെന്നാണ് കേരളത്തിലെ രക്ഷിതാക്കൾ ആഗ്രഹിക്കുന്നത്. ഒരു മന്ത്രിക്ക് എതിരെ സാക്ഷി പറയാൻ സർക്കാർ ഉദ്യോഗസ്ഥർ തയാറാകില്ല. ഇത് നീതിന്യായ വ്യവസ്ഥയെ അപമാനിക്കുന്ന സ്ഥിതി ഉണ്ടാകും. ഈ സാഹചര്യത്തിൽ ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് വെല്ലുവിളിയാണ്. ശിവൻകുട്ടിയെ അലങ്കാരമായി കൊണ്ടു നടക്കുകയാണങ്കിൽ നടക്കട്ടെയെന്നും സതീശൻ പറഞ്ഞു.