
പഴങ്ങനാട് സമരിറ്റൻ ആശുപത്രിക്ക് മുന്നിൽ പാർക്ക്ചെയ്തിരുന്ന ബൈക്കിന്റെ സീറ്റ് കനത്തചൂടിൽ കത്തിനശിച്ചു.സീറ്റിന്റെ അപ്ഹോൾസ്റ്ററി ഏറക്കുറെ മുഴുവനായും കത്തിനശിച്ച നിലയിലാണ്. സീറ്റിൽ തീ പടരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് തീയണച്ചത്. സമീപത്ത് മറ്റ് നിരവധി ബൈക്കുകൾ പാർക്ക് ചെയ്തിരുന്നു.ബൈക്കിന്റെ മറ്റുഭാഗങ്ങളിലേക്ക് തീ പടരാത്തതിനാൽ വൻ ദുരന്തമാണ് ഒഴുവായത് .
കരിമുകൾ സ്വദേശി അയ്യപ്പൻ എന്നയാളുടെ ബൈക്കിനാണ് തീ പിടിച്ചത്. പാർക്കിംഗ് സ്ഥലത്ത് ബൈക്ക് നിറുത്തിയിട്ടശേഷം ഇയാൾ മറ്റൊരിത്തേക്ക് പാേയതായിരുന്നു. കടുത്ത ചൂടുമൂലം സീറ്റ് കത്തിയെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കാനുള്ള കാരണം വ്യക്തമാകാൻ പൊലീസ് കൂടുതൽ പരിശോധന നടത്തുകയാണ്.
അതേസമയം തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ സാദ്ധ്യതാ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ.അതിനിടെ കനത്ത ചൂടിന് ആശ്വാസമായി കോഴിക്കോട് ജില്ലയിൽ വ്യാപകമായി വേനൽമഴ പെയ്യുകയാണ്. ഇന്നലെ തിരുവനന്തപുരത്തും മഴ പെയ്തിരുന്നു