കടലാക്രമണം : തലസ്ഥാനത്തെ തീരപ്രദേശങ്ങള്‍ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് ; ദുരിതാവസ്ഥ സഭയില്‍ ഉന്നയിക്കും

തിരുവനന്തപുരം : കടലാക്രമണത്തിൽ തകർന്ന തെക്കേ കൊല്ലംകോട് പരുത്തിയൂർ പ്രദേശങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശൻ സന്ദർശിച്ചു. തീരദേശ വാസികളുടെ പ്രയാസങ്ങൾ അദ്ദേഹം നേരിട്ട് ചോദിച്ചു മനസിലാക്കി. 2019 ൽ തന്നെ കുളത്തൂർ ഗ്രാമപഞ്ചായത്ത് ഗുരുതരമായ അവസ്ഥ സർക്കാരിനെ ബോധിപ്പിച്ചിട്ടും നടപടികൾ ഉണ്ടായില്ല. കടലാക്രമണത്തിൻ്റെ ദുരിതപൂർണമായ അവസ്ഥ നാളെ നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മത്സ്യ ബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ തീരദേശത്തുള്ളവർ പട്ടിണിയിലാണ്. തമിഴ്നാട് ഭാഗത്ത് പുലിമുട്ട് സ്ഥാപിച്ചതോടെയാണ് കേരള അതിർത്തിയിൽ തിരയടി ശക്തമായത്. വീട് നഷ്ടമായവർക്കായി തയാറാക്കിയ ദുരിതാശ്വാസ ക്യാമ്പുകൾ പ്രതിപക്ഷ നേതാവ് സന്ദർശിക്കുകയും കുട്ടികൾ അടക്കമുള്ളവരിൽ നിന്നും നിവേദനങ്ങൾ കൈപ്പറ്റുകയും ചെയ്തു.

 

Comments (0)
Add Comment