പഞ്ചാബില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ റാലി ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. പ്രവർത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
അതിർത്തി തനിക്ക് വേണ്ടി തുറക്കുന്നത് വരെ തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അതിർത്തി തുറക്കാൻ 5000 മണിക്കൂർ എടുത്താൽ പോലും കാത്തിരിക്കാൻ തയാറാണ്. സമാധാനപരമായി റാലി സംഘടിപ്പിക്കാനാണ് താൻ എത്തിയത്. അതിനാൽ അനുമതി ലഭിക്കുന്നത് വരെ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപ്പറേറ്റുകൾക്ക് വേണ്ടി കർഷകരെ വഞ്ചിക്കുകയാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് പഞ്ചാബിലെ രണ്ടാം ദിന റാലിക്കിടെ രാഹുൽ പറഞ്ഞു. കാർഷിക നിയമങ്ങൾ രാജ്യത്തെ വ്യവസ്ഥിതികളെ തകർക്കാൻ ലക്ഷ്യം വെച്ചുള്ളതാണ്. രാജ്യത്തെ പ്രതിസന്ധി നേരിടുന്നവർക്ക് ഒപ്പമാണ് തന്‍റെ പോരാട്ടം. പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം അവസാനംവരെയും പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/JaihindNewsChannel/videos/365189811193115