ഉദ്ഘാടന മത്സരങ്ങളിലെ മെക്സിക്കൻ ശാപത്തിന് അറുതി; ദക്ഷിണാഫ്രിക്കയെ തകർത്ത് കരുത്തുകാട്ടി ആതിഥേയർ
2026-ലെ ഫിഫ ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ മെക്സിക്കോയ്ക്ക് തകർപ്പൻ തുടക്കം. ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് മെക്സിക്കൻ സംഘം വിജയക്കൊടി നാട്ടിയത്. ഒൻപതാം മിനിറ്റിൽ യൂലിയൻ ക്വിനോനസിലൂടെ ആദ്യ ഗോൾ നേടിയ മെക്സിക്കോ, 67-ാം മിനിറ്റിൽ റൗൾ ജിമെനെസിന്റെ ഗോളിലൂടെ ലീഡ് ഇരട്ടിയാക്കി വിജയം ഉറപ്പിച്ചു. ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്തായിരുന്നു ക്വിനോനസിന്റെ ഗോൾ.
കളിയുടെ തുടക്കം മുതൽ ദക്ഷിണാഫ്രിക്കൻ ഗോൾമുഖത്തേക്ക് മെക്സിക്കൻ മുന്നേറ്റങ്ങൾ ഇരച്ചുകയറി. എന്നാൽ, 42-ാം മിനിറ്റിൽ മെക്സിക്കോയ്ക്ക് ലഭിച്ച രണ്ട് സുവർണ്ണാവസരങ്ങൾ തടഞ്ഞ ദക്ഷിണാഫ്രിക്കൻ ഗോൾകീപ്പർ റോൺവൻ വില്യംസിന്റെ പ്രകടനം ശ്രദ്ധേയമായി. ഗില്ലർമോ ഒച്ചോവയെ പുറത്തിരുത്തി റൗൾ റേഞ്ചലിനെ ഗോൾകീപ്പറാക്കിയാണ് മെക്സിക്കോ ഇറങ്ങിയത്. ലോകകപ്പ് ഉദ്ഘാടന മത്സരങ്ങളിൽ മുൻപ് അഞ്ചുതവണ തോൽവിയും രണ്ടുതവണ സമനിലയും വഴങ്ങിയ മെക്സിക്കോയുടെ മോശം റെക്കോർഡ് തിരുത്തിക്കുറിച്ചാണ് ഈ ജയം.
മത്സരത്തിൽ കടുത്ത പരുക്കൻ അടവുകളാണ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ പുറത്തെടുത്തത്. ഇതിനെത്തുടർന്ന് രണ്ടാം പകുതിയിൽ 49-ാം മിനിറ്റിൽ സ്ഫെഫെലോ സിതോളിനും, പിന്നീട് 84-ാം മിനിറ്റിൽ തെംബ സ്വാനെയ്ക്കും ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടി വന്നു. അതേസമയം, മെക്സിക്കൻ താരം സെസാർ മോണ്ടസും മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായി. 4-1-2-3 എന്ന ഫോർമേഷനിൽ ഇറങ്ങിയ മെക്സിക്കോയുടെ ആധിപത്യത്തിന് മുന്നിൽ 5-3-2 ശൈലി പരീക്ഷിച്ച ദക്ഷിണാഫ്രിക്കൻ നിര പതറുകയായിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.