Logo
Sat, Jun 13, 2026 • 12:58 AM
LIVE TV
Watch

No business videos available

No Middle East videos available

Anil Ambani ED| അനില്‍ അംബാനിയെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും: 7,500 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതം


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
November 06, 2025
1 min read Updated: June 09, 2026
SHARE:
SAVE: Login to save

Anil Ambani ED| അനില്‍ അംബാനിയെ വീണ്ടും ഇ.ഡി. ചോദ്യം ചെയ്യും: 7,500 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതം
ബാങ്ക് വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിയെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വിളിപ്പിച്ചു. ഇത് രണ്ടാം തവണയാണ് അംബാനി ഈ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നത്. നവംബര്‍ 14-ന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ 2025 ഓഗസ്റ്റില്‍ ഇ.ഡി. അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് അദ്ദേഹത്തിന്റെ ഗ്രൂപ്പ് കമ്പനികള്‍ എടുത്ത വായ്പകളിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് നിലവിലെ അന്വേഷണം. 2010 നും 2012 നും ഇടയില്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സും (ആര്‍കോം) അനുബന്ധ സ്ഥാപനങ്ങളും സമാഹരിച്ച വായ്പകളെ കേന്ദ്രീകരിച്ചാണ് ഇ.ഡി.യുടെ അന്വേഷണം. ഗ്രൂപ്പ് ഈ ഫണ്ടുകളുടെ വലിയൊരു ഭാഗം മറ്റ് കമ്പനികളിലേക്ക് വകമാറ്റിയെന്നും ഇത് വായ്പാ വ്യവസ്ഥകളുടെ ലംഘനമാണെന്നും ഇ ഡി ആരോപിക്കുന്നു. കടക്കെണിയിലായ റിലയന്‍സ് ഗ്രൂപ്പിനെതിരായ അന്വേഷണം സമീപ മാസങ്ങളില്‍ കൂടുതല്‍ ശക്തമായിട്ടുണ്ട്. ഇ.ഡി., സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സി.ബി.ഐ.), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എം.സി.എ.) എന്നിവ ഉള്‍പ്പെടെയുള്ള ഒന്നിലധികം ഏജന്‍സികള്‍ ക്രമക്കേടുകള്‍ അന്വേഷിക്കുന്നുണ്ട്. ഇ.ഡി.യുടെ കണ്ടെത്തലുകള്‍ പ്രകാരം 40,185 കോടി രൂപയുടെ കുടിശ്ശിക ഇപ്പോഴും അടയ്ക്കാതെ കിടക്കുന്നുണ്ട്. അഞ്ച് ബാങ്കുകള്‍ ആര്‍കോമിന്റെ അക്കൗണ്ടുകളില്‍ തിരിമിറി കണ്ടെത്തിയിട്ടുണ്ട്. പ്രവര്‍ത്തനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കേണ്ട ഫണ്ടുകള്‍, അനുബന്ധ കമ്പനികളിലേക്ക് വഴിതിരിച്ചുവിടുകയും പഴയ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്തുവെന്നും ഏജന്‍സി ആരോപിക്കുന്നു. ഇത് വായ്പ തട്ടിപ്പാണ്. കുറഞ്ഞത് 13,600 കോടി രൂപ ഇത്തരം ഇടപാടുകളിലൂടെ വഴിതിരിച്ചുവിട്ടെന്നും അതില്‍ ചിലത് വിദേശത്തേക്ക് മാറ്റിയെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കണക്കാക്കുന്നു. ഈ ആഴ്ച ആദ്യം, റിലയന്‍സ് ഗ്രൂപ്പ് കമ്പനികളുടെ ഏകദേശം 7,500 കോടി രൂപയുടെ ആസ്തികള്‍ ഇ.ഡി. കണ്ടുകെട്ടിയിരുന്നു. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ 30 ആസ്തികളും, ആധാര്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി, മോഹന്‍ബീര്‍ ഹൈടെക് ബില്‍ഡ്, ഗെയിംസ ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്, വിഹാന്‍43 റിയല്‍റ്റി, കാമ്പിയോണ്‍ പ്രോപ്പര്‍ട്ടീസ് എന്നിവയുമായി ബന്ധപ്പെട്ട ഹോള്‍ഡിംഗുകളും കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടുന്നു. മള്‍ട്ടി-കോടി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമാണിത്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10