
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡന്റല്‍ കോളേജിലെ നിതിൻ രാജിൻ്റെ ദാരുണ മരണത്തിലെ പ്രതികളായ അധ്യാപകരെ പിടികൂടാനാകാതെ പോലീസ് .ഒളിവിലായ അധ്യാപകരെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തുന്ന പോലീസ്, അന്വേഷണം ലോണാപ്പിലേക്ക് വഴി തിരിച്ചുവിടുന്നതായ ആരോപണവും ഉയരുകയാണ്.നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങൾ തന്നെയാണ് കോളേജിലെ മറ്റ് വിദ്യാർത്ഥികളും നിതിൻ്റെ കുടുംബവും ആവർത്തിച്ച് ഉയർത്തുന്നത്.
അതേസമയം കണ്ണൂര്‍ അഞ്ചരക്കണ്ടി കോളേജിലെ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി എം കെ റാം അധ്യാപികയായ സംഗിത എന്നിവർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തെങ്കിലും ഇവരെ ഇനിയും കണ്ടെത്തുവാൻ പോലീസിന് കഴിഞ്ഞിട്ടില്ല.ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്തുവാനോ പിടികൂടുവാനോ ഉള്ള യാതൊരു വിധമായ നടപടികളും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ പരക്കെ വിമർശനം ഉയരുകയാണ്.കഴിഞ്ഞദിവസം നിതിന്റെ കുടുംബത്തിൻ്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും സഹപാഠികളുടെ മൊഴിയെടുപ്പും വൈകുകയാണ്.ഒളിവിലായ അധ്യാപകരെ കണ്ടെത്തുന്നതിൽ വീഴ്ച വരുത്തുന്ന പോലീസ്, അന്വേഷണം ലോണാപ്പിലേക്ക് വഴി തിരിച്ചുവിടുന്നതായ ആരോപണവും ഉയരുകയാണ്.
കൂടാതെ നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ അധ്യാപകനെതിരെ ഗുരുതര ആരോപണങ്ങൾ തന്നെയാണ് കോളേജിലെ മറ്റ് വിദ്യാർത്ഥികളും നിതിൻ്റെ കുടുംബവും ആവർത്തിച്ച് ഉയർത്തുന്നത്.സമഗ്രമായ അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിൽ ഉണ്ടാകുന്ന വീഴ്ചകളും കാലതാമസവും കനത്ത പ്രതിഷേധങ്ങളും വിമർശനങ്ങളുമാണ് ഉയർത്തുന്നത്.