ക്ലിഫ് ഹൗസിന്‍റെ നവീകരണം; കര്‍ട്ടന്‍ നിര്‍മിക്കാന്‍ ഏഴു ലക്ഷം രൂപ, കര്‍ട്ടനെന്താ സ്വര്‍ണം പൂശിയതാണോ മ്യൂസിയത്തില്‍ വയ്ക്കാമെന്ന് കെ.കെ.രമ

Jaihind Webdesk
Tuesday, January 30, 2024

തിരുവനന്തപുരം: സർക്കാരിനെ രൂക്ഷമായി വിമർശിച്ച്  ആര്‍എംപി നേതാവ് കെ.കെ.രമ എംഎല്‍എ.  ചരിത്രം കണ്ട ഏറ്റവും വലിയ ധനപ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ഈ പ്രതിസന്ധിക്കു പ്രധാന കാരണമെന്ന് രമ കുറ്റപ്പെടുത്തി.

ക്ലിഫ് ഹൗസിന്‍റെ നവീകരണം മാത്രമാണ് മുടങ്ങാതെ നടക്കുന്ന ഒരേ ഒരു കാര്യം. ടാങ്ക് നിര്‍മിക്കാന്‍ 5.9 ലക്ഷത്തിന്‍റെ ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണ്. കര്‍ട്ടന്‍ നിര്‍മിക്കാന്‍ ഏഴു ലക്ഷം രൂപ. ഈ കര്‍ട്ടനെന്താ സ്വര്‍ണം പൂശിയതാണോ. ഇതിന്‍റെ ഉപയോഗം കഴിഞ്ഞ് മ്യൂസിയത്തില്‍ വയ്ക്കുന്നത് നന്നായിരിക്കും. സാധാരണക്കാരില്‍നിന്നു നികുതി പിഴിഞ്ഞെടുക്കുകയാണ്. എന്നാല്‍ വന്‍കിടക്കാരെ ഇതു ബാധിക്കുന്നില്ല. വന്‍കിടക്കാരില്‍നിന്ന് എത്രനികുതി പിരിച്ചുവെന്നതു പരിശോധിക്കണം. നികുതി പിരിവില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നെന്നും രമ പറഞ്ഞു.