ആള്‍ക്കൂട്ടനിയന്ത്രണം ഇനി ക്യാമ്പസുകളിലും; പൊതുമാർഗനിർദ്ദേശത്തിന് നീക്കം

കൊച്ചി: നിശ്ചിത സമയത്തെ ആൾക്കൂട്ടനിയന്ത്രണത്തില്‍ വീഴ്ച തുറന്നുകാട്ടപ്പെട്ടതോടെ ഓഡിറ്റോറിയങ്ങളിലെ പ്രവർത്തനങ്ങളിൽ പൊതുമാർഗനിർദ്ദേശത്തിന് സംസ്ഥാന സർക്കാർ നീക്കം. പോലീസിനെ അറിയിക്കാതെ നടത്തിയ പരിപാടിയിൽ സംഘാടകരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സർവ്വകലാശാലയും സമ്മതിക്കുന്നു. കുട്ടികളിൽ ചില‍ര്‍ സ്റ്റെപ്പുകളിലിരിക്കുകയായിരുന്നു . ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ പടിക്കെട്ടിലേക്ക് നിയന്ത്രണത്തിനപ്പുറം വിദ്യാർത്ഥികളുടെ ഒഴുക്ക് വര്‍ധിക്കുകയായിരുന്നു.

ഗേറ്റിന് പുറത്തുള്ളവർ ഇരുവശത്തെ കമ്പികളും മറികടന്ന് ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ചു. ഗേറ്റിന് പുറത്തും വന്‍ ആള്‍ക്കൂട്ടം തന്നെയായിരുന്നു. ഓഡിറ്റോറിയത്തിനുള്ളിലും ഇതേ അവസ്ഥ തന്നെയായിരുന്നു. സർവ്വകലാശാലയുടെ സിൻഡിക്കേറ്റ് സബ്കമ്മിറ്റി അപകടകാരണങ്ങളിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം കുസാറ്റിൽ നടന്ന മറ്റൊരു പരിപാടിയ്ക്കായി പോലീസിനെ അറിയിച്ചിട്ടും എത്താത്തതിനാൽ ഇത്തവണ പോലീസിലേക്ക് വിവരം എത്തിയിരുന്നില്ല.

Comments (0)
Add Comment