കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടാക്രമിച്ച സംഭവം: ഒളിവിലായിരുന്ന മൂന്ന് സിപിഎം പ്രവർത്തകര്‍ കൂടി കീഴടങ്ങി

Jaihind News Bureau
Saturday, April 11, 2020

പത്തനംതിട്ട: തണ്ണിത്തോട്ടിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ത്ഥിനിയുടെ വീടാക്രമിച്ച സംഭവത്തില്‍ ഒളിവിലായിരുനിന്ന  മൂന്ന് പ്രതികള്‍ കൂടി കീഴടങ്ങി. സിപിഎം പ്രവർത്തകരായ നവീൻ , ജിൻസൺ , സനൽ എന്നിവരാണ് കീഴടങ്ങിയത്.

കോയമ്പത്തൂരിൽ പഠിക്കുകയായിരുന്ന വിദ്യാർത്ഥിനി വീട്ടിൽ എത്തിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. കുട്ടിയുടെ പിതാവ് പുറത്തിറങ്ങി എന്നാരോപിച്ചാണ് പ്രദേശത്തെ സ്ഥിരമായി സംഘർഷങ്ങൾ സൃഷ്ടിക്കുന്ന സിപിഎമ്മുകാരായ ഇവർ കുട്ടിയുടെ വീടിന് നേരെ ആക്രമണം നടത്തിയത്. വീടിന്‍റെ ജനൽ ചില്ലുകളും വാതിലും പ്രതികള്‍ അടിച്ചു തകർത്തിരുന്നു. എന്നാൽ  ആദ്യം പിടികൂടിയ മൂന്ന് പ്രതികളിൽ രാജേഷ്, അശോകൻ ,അജേഷ് എന്നിവർക്കെതിരെ നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയാണ് തണ്ണിത്തോട് പൊലീസ് ചെയ്തത്.