കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ സിപിഎം-ബിജെപി സഖ്യം യാഥാർത്ഥ്യമായി. സഹകരണ സംഘം തെരഞ്ഞെടുപ്പിലാണ് ബിജെപിയും സിപിഎമ്മും തോളോടുതോള്‍ ചേർന്നത്. സിപിഎമ്മിന്റെയും ബിജെപിയുടെയും ഇരട്ടത്താപ്പാണ് പശ്ചിമ ബംഗാളിൽ മുഖംമൂടി അഴിച്ചിട്ടത്. ഭാവിയിലെ വിശാല സഖ്യത്തിലേക്കുള്ള ചുവടുവെപ്പാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പശ്ചിമബംഗാളിലെ പൂര്‍ബമേദിനിപുര്‍ ജില്ലയിലെ നന്ദകുമാർ ബ്ലോക്കിലെ അഗ്രികൾച്ചർ ക്രെഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ സമവായ് ബച്ചാവോ സമിതി എന്ന പേരിൽ സഖ്യമുണ്ടാക്കിയാണ് ഇരു കക്ഷികളും ഒരുമിച്ചു മത്സരിച്ചത്. ആകെയുള്ള 63 സീറ്റിലും ഇവർ വിജയിച്ചു. തൃണമൂലിന് ഒരു സീറ്റും ലഭിച്ചില്ല.
നന്ദകുമാര്‍ ബ്ളോക്കില്‍ ഉള്‍പ്പെടുന്ന ബറാംപുര്‍ അഗ്രിക്കള്‍ച്ചറല്‍ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 46 സീറ്റിലേക്ക് തൃണമൂല്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും 35 സീറ്റില്‍ പിന്‍വലിച്ചു. 11 സീറ്റിലേക്ക് മാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ആകെ സീറ്റില്‍ 40 എണ്ണം ബിജെപിക്കും 23 എണ്ണം സിപിഎമ്മിനും ലഭിച്ചു.