കൊച്ചി: സ്വര്‍ണ്ണക്കടത്തിനായി ‘സിപിഎം കമ്മിറ്റി’ എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയെന്ന് എന്‍ഫോഴ്‌സ്‌മെന്‍റിന് പ്രതി സരിത്തിന്‍റെ മൊഴി. സന്ദീപ് നായരാണ് ഗ്രൂപ്പുണ്ടാക്കിയത്. തന്നെയും സ്വപ്‌നയെയും ഗ്രൂപ്പില്‍ ചേര്‍ത്തു. ഫൈസല്‍ ഫരീദുമായി നേരിട്ട് ബന്ധം റമീസിനായിരുന്നു. തനിക്ക് ഫൈസല്‍ ഫരീദിനെ നേരിട്ട് പരിചയമില്ലെന്നും സരിത്ത് നല്‍കിയ മൊഴിയില്‍ പറയുന്നു.
അതിനിടെ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഓൺലൈനായാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ കോടതി ഇന്ന് ഉച്ചക്ക് ശേഷം പരിഗണിച്ചേക്കും. ജാമ്യാപേക്ഷയെ കോടതിയിൽ കസ്റ്റംസ് എതിർക്കും.