ഇടുക്കിയില്‍ കൊവിഡ് രോഗബാധ സംശയിച്ച പൊതുപ്രവര്‍ത്തകന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്നത്തെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇനി ഒരു പരിശോധനാ ഫലം കൂടി വരേണ്ടതുണ്ട്.
നേരത്തെ കൊവിഡ് ബാധിതനെന്ന് സംശയിച്ച പൊതു പ്രവർത്തകനെ മുഖ്യമന്ത്രി അധിക്ഷേപിച്ച് സംസാരിച്ചത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പൊതുപ്രവർത്തകൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. എന്നാല്‍ രോഗം സംശയിക്കപ്പെട്ട ശേഷം അദ്ദേഹം പുറത്തിറങ്ങിയിരുന്നില്ല. ഫെബ്രുവരി 29 മുതൽ താനുമായി അടുത്തിടപെഴുകിയവർ ദയവായി പരിശോധനകൾക്ക് വിധേയരാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു.
അതേസമയം കൊവിഡ് പ്രതിസന്ധിക്കിടയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന ദൗർഭാഗ്യകരമാണെന്നും പൊതുവികാരം ഉയർന്നിരുന്നു.