കൊച്ചി : കണ്ണൂര്‍ സർവ്വകലാശാല വിസി ഡോ ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനത്തിനെതിരായ ഹർജി ഹൈകോടതി ഫയലില്‍ സ്വീകരിച്ചു. ഹൈകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് ഹർജി ഫയലില്‍ സ്വീകരിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് നടപടി. ഗവര്‍ണര്‍ക്ക് അടക്കം എല്ലാ എതിര്‍കക്ഷികള്‍ക്കും കോടതി നോട്ടീസ് അയച്ചുനേരത്തെ ഇതുമായി ബന്ധപ്പെട്ട ഹർജി ഹൈകോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.
ആദ്യനിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമുണ്ടെന്നും അതിനാല്‍ ആദ്യ നിയമനം നല്കുമ്പോള് പാലിക്കേണ്ട നടപടിക്രമങ്ങള്‍ പുനര്‍ നിയമനത്തില്‍ പാലിക്കേണ്ടതില്ലെന്നും വിലയിരുത്തിയാണ് സിംഗിള്‍ ബെഞ്ച് ഹർജി തള്ളിയത്.ഹർജി തള്ളിയതിനെതിരെ സര്‍വകലാശാല സെനറ്റ് അംഗം ഡോക്ടർ പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സിലംഗം ഷിനോ പി.ജോസ് എന്നിവരാണ് അപ്പീല്‍ നല്‍കിയത്. ആദ്യനിയമനവും പുനര്‍ നിയമനവും തമ്മില്‍ വ്യത്യാസമില്ലെന്നാണ് ഹർജിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയിരിക്കുന്നത്.