K.MURALEEDHARAN| ‘ആശമാര്‍ ഒരുമ്പട്ടാല്‍ പിണറായി സര്‍ക്കാരിനും തടുക്കാനാവില്ല; ആശമാരുടെ യാത്ര കണ്ണീരിന്‍റെ കഥ പറയുന്ന യാത്രയാണ്’-കെ.മുരളീധരന്‍

Jaihind News Bureau
Saturday, June 14, 2025

ആശമാര്‍ ഒരുമ്പട്ടാല്‍ പിണറായി സര്‍ക്കാരിനും തടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആശമാരുടെ രാപകല്‍ സമര യാത്രയ്ക്ക്കച്ചേരി ജംഗ്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവരോട് മാന്യമായ സമീപനം സ്വീകരിക്കുകയും ഓണറേറിയം വര്‍ധിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ 8 മാസം കൊണ്ട് സര്‍ക്കാര്‍ പുറത്തു പോകും. ആശാവര്‍ക്കര്‍മാരുടെ യാത്ര കണ്ണീരിന്റെ കഥ പറയുന്ന യാത്രയാണ്. മനസ്സാക്ഷി തൊട്ട് തീണ്ടാത്ത മുഖ്യ മന്ത്രിക്കെതിരെ ജനകീയ കോടതി ശിക്ഷ വിധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ക്യാപ്റ്റന്‍ കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം എ ബിന്ദുവിനെ ഹാരമണിയിച്ചു സ്വീകരിച്ചു. സ്വാഗത സംഘം മേഖല ചെയര്‍മാന്‍ വട്ടപ്പാറ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് പുങ്കുംമൂട് അജി, സ്വാഗത സംഘം മേഖല കണ്‍വീനര്‍ പി ഉഷ, കെ എ എച്ച് ഡബ്ല്യു എ സംസ്ഥാന വൈസ് പ്രസിഡന്റ് എസ് മിനി, എസ് പി കേന്ദ്ര കമ്മിറ്റിയംഗം സനല്‍കുമാര്‍,മുസ്ലീം ലീഗ് ദേശീയ സമിതിയംഗം അഡ്വ കണിയാപുരം ഹലീം,വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് എ എ ജവാദ് ,എസ് യു സി ഐ ( കമ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയേറ്റംഗം ജി ആര്‍ സുഭാഷ്, ജനകീയ പ്രതിരോധ സമിതി ജനറല്‍ സെക്രട്ടറി എം ഷാജര്‍ഖാന്‍ മ്യന്‍ കൗണ്‍സിലര്‍മാരായ സി രാജലക്ഷ്മി, മന്നൂര്‍കോണം സത്യന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്‍ ഫാത്തിമ, പുലിപ്പാറ യൂസഫ്, മുഴിയില്‍ മുഹമ്മദ് ഷിബു, സ്വാഗത സംഘം കോര്‍ഡിനേറ്റര്‍ ബി എസ് എമില്‍ എന്നിവര്‍ സംസാരിച്ചു. ‘വൈറ്റ്‌റോസ്’ കലാസംഘം ‘ആശാഭരിതം’ തെരുവുനാടകം അവതരിപ്പിച്ചു. തുടര്‍ന്ന് രാപ്പകല്‍ സമരത്തിന്റെ ഭാഗമായി ആശമാര്‍ കച്ചേരി ജംഗ്ഷനില്‍ അന്തിയുറങ്ങി.