സംസഥാനത്തിന്‍റെ കൊവിഡ് മരണ കണക്കില്‍ അവ്യക്തത ; മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്തുന്നില്ല ; കേന്ദ്രം

Jaihind Webdesk
Saturday, July 3, 2021

ന്യൂഡല്‍ഹി : ഡിസംബര്‍ 22 മുതല്‍ മരിച്ചവരുടെ പേര് കേരളം വെളിപ്പെടുത്താത് എന്തുകൊണ്ടാണെന്ന്  കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ ചോദിച്ചു. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ കേരളത്തിലെ കൊവിഡ് മരണങ്ങള്‍ സംബന്ധിച്ച കണക്കില്‍ അവ്യക്തതയുണ്ട്.

ഡിസംബര്‍, ജനുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ചില കൊവിഡ് മരണങ്ങള്‍ ഔദ്യോഗിക രേഖകകളില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സംശയിക്കുന്നത്. ഡിസംബര്‍ 22 വരെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ ഡിസംബര്‍ 22 ന് ശേഷം മരിച്ചവരില്‍ സ്ത്രീകളും, പുരുഷന്മാരും എത്ര പേരാണെന്ന് മാത്രമേ പ്രസിദ്ധീകരിച്ചിരുന്നുള്ളു. ഈ മാറ്റം സംസ്ഥാന സര്‍ക്കാര്‍ എന്തിന് വരുത്തിയെന്നത് വ്യക്തമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്‍റെ ഔദ്യോഗിക കണക്കുകളില്‍ ഉള്‍പെടുത്താന്‍ വിട്ടുപോയിട്ടുള്ള മരണങ്ങള്‍ ഇനിയും സംസ്ഥാന സര്‍ക്കാരിന് കൂട്ടിച്ചേര്‍ക്കാവുന്നതേ ഉള്ളു. മഹാരാഷ്ട്ര, ബീഹാര്‍ സര്‍ക്കാരുകള്‍ക്ക് വിട്ടുപോയ കൊവിഡ് മരണങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ അവസരം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.