നിലപാടിലുറച്ച് ഗവർണർ; ചാന്‍സിലർ സ്ഥാനം വേണ്ട; ഒപ്പിട്ടത് സമ്മർദ്ദം മൂലമെന്ന് മുഖ്യമന്ത്രിക്ക് മറുപടി

ന്യൂഡല്‍ഹി : സർവകലാശാല നിയമന വിഷയത്തില്‍ വീണ്ടും നിലപാട് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സിലർ സ്ഥാനം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ഗർവർണർ ആവർത്തിച്ചു. ഓർഡിനന്‍സിലൂടെ തന്നെ മാറ്റിക്കോട്ടെയെന്നും കാലടി വിസി നിയമനത്തില്‍ ഒപ്പിട്ടത് സമ്മർദ്ദം മൂലമാണെന്നും അദ്ദേഹം മുഖ്യമന്ത്രിക്ക് മറുപടി നല്‍കി.

മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിക്കാന്‍ കഴിയാത്തതുകൊണ്ടാണ് കത്തയച്ചത്. മാധ്യമങ്ങളിലൂടെ സർക്കാരുമായി സംവദിക്കാനില്ല. സർക്കാരുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ല. കണ്ണൂർ വിസി നിയമനത്തില്‍ ഒപ്പിട്ടത് സമ്മര്‍ദ്ദം മൂലമാണെന്നും ഭിന്നത ഒഴിവാക്കാന്‍ വേണ്ടിയാണെന്നും ഗവർണർ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

Comments (0)
Add Comment