കേരളത്തിലെ സാമുദായിക സൗഹാർദ്ദം തകർക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. സിപിഎം നേതാവിന്‍റെ പ്രസ്താവന നാക്ക് പിഴയായി തള്ളികളയാനാവില്ല. പാർട്ടി കോണ്‍ഗ്രസ് പുറത്തിറക്കിയ രേഖ തന്നെ വർഗീയ ധ്രുവീകരണം നടത്താൻ ഉദ്ദേശിച്ചുള്ളതാണ്. സിപിഎമിന്‍റെ ജില്ലാ സെക്രട്ടറിയേറ്റ് അംഗം തന്നെ അതിന് നേതൃത്വം നൽകിയെന്നും ഇതൊരു പ്രത്യാശാസ്ത്ര പിഴവായി കാണാണമെന്നും അദ്ദേഹം വിമർശിച്ചു.
പാർട്ടിയെ അറിയിച്ച് കല്യാണം കഴിച്ചാൽ മതസൗഹാർദ്ദവും അല്ലാത്തവ ലൗ ജിഹാദ് ആണെന്ന് പറയുന്ന നയം സിപിഎം വിശദമാക്കാണം. ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ ലൈവായി നിലനിർത്താനുള്ള ചുമതല സിപിഎം ഏറ്റെടുത്തിരിക്കുകയാണ്. കോണ്ഗ്രസിന്‍റെ വോട്ട് ബാങ്കിൽ വിള്ളൽ വീഴ്ത്താനും സാമുദായിക സംഘർഷത്തിനുമാണ് സിപിഎം ശ്രമിക്കുന്നത്. പാർട്ടി രേഖയെ തള്ളി പറയാൻ സിപിഎം തയ്യാറാകണം. കേരളത്തിന്‍റെ രാഷ്ട്രീയ സാഹചര്യത്തിൽ ഫ്ലൈറ്റ് മോടിൽ ആയിപോയ ബിജെപിക്ക് ജോർജ് എം തോമസിന്‍റെ പ്രസ്താവനയിലൂടെ സിപിഎം വൈബ്രെഷൻ മോഡ് കൊടുക്കയാണെന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.