കെ.കെ രമയുടെ സത്യപ്രതിജ്ഞ സംപ്രേക്ഷണം ചെയ്യാതെ കൈരളി ടി.വി ; സിപിഎമ്മിന് കൊന്നാലും തീരാത്ത പകയെന്ന് സമൂഹമാധ്യമങ്ങള്‍ ; വിമർശനം

 

തിരുവനന്തപുരം: വടകര എംഎല്‍എ കെ.കെ രമയുടെ സത്യപ്രതിജ്ഞ സംപ്രേക്ഷണം ചെയ്യാതെ കൈരളി ടി.വി. പിആർഡിയുടെ വീഡിയോ ഔട്ടിലെ സാങ്കേതിക പ്രശ്‌നം എന്ന് പറഞ്ഞ് പാർട്ടി ചാനല്‍ സത്യപ്രതിജ്ഞ ഒഴിവാക്കുകയായിരുന്നു. വാർത്താചാനലുകള്‍ക്കെല്ലാം പി.ആർ.ഡിയായിരുന്നു സത്യപ്രതിജ്ഞയുടെ ദൃശ്യങ്ങള്‍ നല്‍കിയിരുന്നത്.

മറ്റ് ചാനലുകള്‍ തടസമില്ലാതെ സംപ്രേക്ഷണം ചെയ്തപ്പോഴായിരുന്നു കൈരളിയുടെ നടപടി. കൈരളിക്ക് മാത്രം എങ്ങനെ സാങ്കേതിക പ്രശ്നം സംഭവിച്ചുവെന്നാണ് ഉയരുന്ന ചോദ്യം. രമയുടെ സത്യപ്രതിജ്ഞ ഒവിവാക്കാന്‍ കൈരളി മനപ്പൂര്‍വം സാങ്കേതിക പ്രശ്‌നം സൃഷ്ടിച്ചതാണെന്നും സിപിഎമ്മിന് കൊന്നാലും തീരാത്ത പകയാണെന്നും  സമൂഹമാധ്യമങ്ങളില്‍ വിമർശനം ഉയരുന്നു.

അതേസമയം ടി.പി ചന്ദ്രശേഖരന്റെ ബാഡ്ജ് അണിഞ്ഞാണ്  കെ.കെ രമ നിയമസഭയില്‍ എത്തിയത്. സഗൗരവത്തിലുള്ള സത്യപ്രതിജ്ഞയെ കൈയ്യടികളോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്വീകരിച്ചു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നതെന്ന് കെ കെ രമ പറഞ്ഞു. ദൗത്യം നീതിപൂർവം നിർവഹിക്കും. ഇനിയുള്ള ജീവിതവും പോരാട്ടവും വടകരയിലെ ജനങ്ങൾക്ക് വേണ്ടിയാണെന്നും രമ പറഞ്ഞു.

‘അഭിമാനം തോന്നുന്നു, സന്തോഷം തോന്നുന്നു. വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുത്തിരിക്കുന്നത്. ദൗത്യം നീതിപൂർവം നിർവഹിക്കും. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്ത് അവരുടെ ശബ്ദമായി നിയമസഭയിൽ പ്രവർത്തിക്കും. അംഗസംഖ്യയിലല്ല, നിലപാടിലാണ് കാര്യം.’- കെ കെ രമ കൂട്ടിച്ചേർത്തു.

 

 

Comments (0)
Add Comment