ലോക്ക് ഡൗണ്‍ : അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച നിലപാടില്‍ അയവു വരുത്തി കര്‍ണാടകം; വയനാട്, കണ്ണൂര്‍ അതിര്‍ത്തി റോഡുകള്‍ തുറക്കും; കാസര്‍ഗോഡ് അതിര്‍ത്തി തുറക്കാന്‍ കഴിയില്ലെന്നും നിലപാട്

Jaihind News Bureau
Tuesday, March 31, 2020

ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അടച്ച അതിര്‍ത്തികള്‍ തുറക്കുന്നത് സംബന്ധിച്ച നിലപാടില്‍ അയവു വരുത്തി കര്‍ണാടകം. രണ്ട് സ്ഥലങ്ങളിലെ റോഡുകള്‍ തുറക്കാമെന്ന് ഹൈക്കോടതിയില്‍ കര്‍ണാടകം നിലപാട് അറിയിച്ചു.

വയനാട്, കണ്ണൂര്‍ അതിര്‍ത്തി റോഡുകള്‍ തുറക്കുമെന്നാണ് കര്‍ണാടകം വ്യക്തമാക്കിയത്. അതെ സമയം , കാസര്‍ഗോഡ് അതിര്‍ത്തി തുറക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കര്‍ണാടകത്തിലെ ജനങ്ങളുടെ ആശങ്ക മനസിലാക്കണമെന്നും അവര്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടി.കാസര്‍ഗോഡ് അതിര്‍ത്തിയിലെ റോഡ് തുറക്കണമെന്ന് ഹൈക്കോടതി ജഡ്ജിമാര്‍ തന്നെ കര്‍ണാടക എജിയോട് ആവശ്യപ്പെട്ടിരുന്നു. മംഗലാപുരം-കാസര്‍ഗോഡ് റൂട്ട് ആശുപത്രി ആവശ്യത്തിനായി തുറന്നുകൊടുക്കണമെന്നായിരുന്നു കര്‍ണാടകയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ വിഷയത്തില്‍ കര്‍ണാടക നിലപാട് വ്യക്തമാക്കിയില്ല .

ഇരിട്ടി-കൂര്‍ഗ്-വിരാജ്‌പെട്ട് റോഡ് തുറക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം . ഇക്കാര്യത്തില്‍ തീരുമാനം ബുധനാഴ്ച അറിയിക്കാമെന്നാണ് കര്‍ണാടകം കോടതിയില്‍ വ്യക്തമാക്കിയത്. കര്‍ണാടക എജിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈക്കോടതിയെ നിലപാട് അറിയിച്ചത്.കണ്ണൂര്‍- ഇരിട്ടി- മാനന്തവാടി- മൈസൂര്‍, കണ്ണൂര്‍- സുല്‍ത്താന്‍ബത്തേരി- ഗുണ്ടല്‍പേട്ട്- മൈസൂര്‍ റോഡുകള്‍ തുറക്കാമെന്നാണ് കര്‍ണാടക ഹൈക്കോടതിയെ അറിയിച്ചത്.