കൊവിഡ് : കോഴിക്കോട് വ്യാപനം ശക്തമാകുന്നു ; കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാഭരണകൂടം

കോഴിക്കോട്‌ : ജില്ലയില്‍ കൊവിഡ്‌ വ്യാപനം ശക്‌തിപ്പെടുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങൾക്ക് ജില്ലാഭരണകൂടം ഒരുങ്ങുന്നു. വരുന്ന രണ്ടാഴ്ച രാഷ്ട്രീയപാർട്ടികളുടെ എല്ലാവിധ യോഗങ്ങളും പൂർണ്ണമായും ഒഴിവാക്കാൻ നിർദ്ദേശം ഉണ്ട്. പൊതുഇടങ്ങളിൽ ഇടപെടുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വൈകിട്ട്‌ ഏഴിനുശേഷം ബീച്ചുകളില്‍ ആളുകളെ അനുവദിക്കില്ല. അറുപതു വയസിനു മുകളില്‍ പ്രായമുള്ളവര്‍ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനു വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി. ആരാധനാലയങ്ങളില്‍ സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്തും. ആരാധനാലയങ്ങളില്‍ 100ല്‍ കൂടുതല്‍ പേര്‍ ഒത്തുകൂടാന്‍ പാടില്ല.

10 വയസിനു താഴെയും 60 വയസിനു മുകളിലും ഉള്ളവരുടെ പ്രവേശനം നിയന്ത്രിക്കണം. മാസ്‌ക്‌, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായി ഉണ്ടാകണം. 200 പേര്‍ക്കു മാത്രമേ വിവാഹങ്ങളില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളു, അടച്ചിട്ട മുറികളിലാണെങ്കില്‍ 100 പേര്‍ക്ക്‌ മാത്രം. ചടങ്ങുകളുടെ വിവരങ്ങള്‍ ജാഗ്രത പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ പൊതുവാഹനങ്ങളില്‍ സീറ്റിങ്‌ കപ്പാസിറ്റിയില്‍ കൂടുതല്‍ പേരെ യാത്രചെയ്യാന്‍ അനുവദിക്കില്ല. പൊതുസ്‌ഥലങ്ങളിലും വാഹനങ്ങളിലും മാസ്‌ക്‌ ഉപയോഗിക്കാതിരുന്നാല്‍ നിയമനടപടി സ്വീകരിക്കും. ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കുന്നു

Comments (0)
Add Comment