
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നാമനിർദ്ദേശ പത്രിക വരണാധികാരി ഔദ്യോഗികമായി അംഗീകരിച്ചു. സതീശന്റെ സ്ഥാനാർത്ഥിത്വം എങ്ങനെയെങ്കിലും തടയുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫും ബിജെപിയും ഉയർത്തിയ വ്യാജ പരാതികളും തടസ്സവാദങ്ങളും സൂക്ഷ്മപരിശോധനയിൽ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയായിരുന്നു. സതീശൻ സമർപ്പിച്ച രേഖകൾ കൃത്യമാണെന്നും പരാതികളിൽ യാതൊരു കഴമ്പില്ലെന്നും വരണാധികാരി വ്യക്തമാക്കിയതോടെ യുഡിഎഫ് ക്യാമ്പിൽ വലിയ ആവേശമാണ് പടരുന്നത്.
രാഷ്ട്രീയ പ്രേരിതമായ ആരോപണങ്ങൾ ഉന്നയിച്ച് സതീശനെ പൂട്ടാമെന്ന എൽഡിഎഫ് സ്ഥാനാർത്ഥിയുടെ മോഹം വരണാധികാരിക്ക് മുൻപിൽ വിലപ്പോയില്ല. പത്രികയിൽ വരുമാനം മറച്ചുവെച്ചു എന്നതടക്കമുള്ള ബാലിശമായ ആരോപണങ്ങൾക്ക് കൃത്യമായ രേഖകൾ സഹിതമാണ് സതീശന്റെ അഭിഭാഷകർ മറുപടി നൽകിയത്. ഇതോടെ എതിരാളികളുടെ കുപ്രചരണങ്ങൾ ജനമധ്യത്തിൽ തുറന്നുകാട്ടപ്പെട്ടുവെന്നും, വികസന ചർച്ചകളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള പാഴ്ശ്രമമാണ് പരാജയപ്പെട്ടതെന്നും യുഡിഎഫ് നേതൃത്വം പ്രതികരിച്ചു.