കാസർകോട് : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് കാസർകോട്, കണ്ണൂർ ജില്ലകളിൽ പര്യടനം നടത്തും. രാവിലെ 10 മണിക്ക് ഉദുമയിലാണ് ആദ്യ സ്വീകരണം .തുടർന്ന് കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നിവിടങ്ങളിലും ജാഥ എത്തിച്ചേരും. ഉച്ചക്ക് ശേഷം യാത്ര കണ്ണൂർ ജില്ലയിൽ പ്രവേശിക്കും.
https://www.facebook.com/rameshchennithala/photos/a.829504060441435/3886031751455302/
കഴിഞ്ഞദിവസം കുമ്പളയില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് യാത്രയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. പാഴായ അഞ്ച് വർഷങ്ങളാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. നാടിനോ ജനത്തിനോ ഒരു പ്രയോജനവും ഉണ്ടായില്ല. വിദ്വേഷത്തിന്‍റെയും കലാപത്തിന്‍റെയും നാളുകൾക്ക് അന്ത്യം ഉണ്ടാകും. ഇടതു സർക്കാർ യുവാക്കളെ വഞ്ചിച്ചു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാത്രമാണ് ജോലി ലഭിക്കുന്നത്. ചെറുപ്പക്കാർ അതിന് പകരം ചോദിക്കും. ശബരിമലയിലെ കോടതി വിധി സർക്കാർ ചോദിച്ച് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി. സെക്രട്ടറി താരീഖ് അന്‍വര്‍ മുഖ്യ അതിഥിയായിരുന്നു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കര്‍ണ്ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി. പരമേശ്വര, കര്‍ണ്ണാടക മുന്‍ മന്ത്രിമാരായ യു.റ്റി. ഖാദര്‍, വിനയകുമാര്‍ സോര്‍ക്കെ, രാമനാഥ് റായ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍, യു.ഡി.എഫ് നേതാക്കളായ പി.ജെ. ജോസഫ്, എ.എ.അസീസ്, അനൂപ് ജേക്കബ്, സി.പി.ജോണ്‍, ജി.ദേവരാജന്‍, ജോണ്‍ ജോണ്‍, കെ.സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. യാത്ര ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് എത്തും. തുടര്‍ന്ന് 23 ന് തിരുവനന്തപുരത്ത് സമാപന റാലി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും