
സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് വലിയ നാണക്കേടുണ്ടാക്കി ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷാ നടത്തിപ്പിലെ വൻ വീഴ്ച. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഒട്ടുമിക്ക സ്കൂളുകളിലും ഒമ്പതാം ക്ലാസിലെ കല, കായിക, പ്രവൃത്തിപരിചയ പരീക്ഷയുടെ ചോദ്യപേപ്പർ എത്തിയില്ല. ഒടുവിൽ മെയിൽ വഴി ലഭിച്ച ചോദ്യങ്ങൾ അധ്യാപകർ വായിച്ചു കേൾപ്പിക്കുകയും കുട്ടികൾ അത് കേട്ടെഴുതി ഉത്തരമെഴുതുകയുമായിരുന്നു.
ഒമ്പതാം ക്ലാസിലെ കലാ-കായിക-ആരോഗ്യ-പ്രവൃത്തിപരിചയ മേളയുടെ 40 മാർക്കിന്റെ പരീക്ഷയാണ് ഇന്ന് പ്രഹസനമായി മാറിയത്. ഒടുവില്‍ മെയിൽ ചെയ്തു നൽകിയ ചോദ്യപേപ്പർ വായിച്ച് കേൾപ്പിച്ചു കുട്ടികളോട് ഉത്തരം എഴുതാൻ നിർദേശിക്കുകയായിരുന്നുവിദ്യാഭ്യാസ വകുപ്പ്.