കണ്ണൂർ : ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ എൻഡിഎയിൽ ചേരാൻ സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ജെ ആർ.പി സംസ്ഥാന ട്രഷറർ പ്രസീത അഴിക്കോട്. പുറത്തുവിട്ട ശബ്ദ സന്ദേശം വ്യാജമാണെങ്കിൽ അന്വേഷിക്കാമെന്നും കരുതിക്കൂട്ടി കരിവാരിത്തേക്കാൻ ഉള്ള ഓഡിയോ റെക്കോർഡ് അല്ല പുറത്തു വിട്ടതെന്നും അവർ പറഞ്ഞു.
പണം കൊടുക്കുന്നുവെന്ന് പറഞ്ഞു സുരേന്ദ്രൻ വിളിച്ചിരുന്നു. മാർച്ച് 7 ന് സുരേന്ദ്രൻ രാവിലെയും വൈകുന്നേരവും തിരുവനന്തപുരം ഹോറൈസൺ ഹോട്ടലിൽ ഉണ്ടായിരുന്നു. തൻ്റെ കൈയിൽ ഇതു സംബന്ധിച്ച കൂടുതൽ തെളിവുകൾ ഉണ്ടെന്നും പ്രസീത കണ്ണൂരില്‍ മാധ്യമപ്രവർത്തകരോട് പറഞ്ഞു.