നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ. തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ വോട്ടുകളാണ് ആദ്യ റൗണ്ടുകളിൽ എണ്ണുന്നത്. പത്തരയോടെ ഫലം അറിയാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ നാളെ രാവിലെ എട്ടിന് ചുങ്കത്തറ മാർത്തോമ്മ ഹയർ സെക്കൻഡറി സ്ക്കൂളിൽ ആരംഭിക്കും. വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റുകൾ ആയിരിക്കും എണ്ണി തുടങ്ങുന്നത്. തുടർന്ന് 14 ടേബിളുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണും. 263 പോളിംഗ് ബൂത്തുകളിലെ വോട്ടുകൾ 19 റൗണ്ടുകളിലായി എണ്ണും. ആദ്യം പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിതുടങ്ങുന്നത്. UDF ആധിപത്യമുള്ള വഴിക്കടവ്, മൂത്തേടം, എടക്കര പഞ്ചായത്തുകളിലെ vote’ കളാണ് ആദ്യ 8 റൗണ്ടുകളിൽ എണ്ണുക. ഇവിടങ്ങളിൽ നിന്നും വ്യക്തമായ ലീഡ് UDF പ്രതീക്ഷിക്കുന്നുണ്ട്. തുടർന്ന് LDF ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തിലെ voteകൾ എണ്ണും. 10റൗണ്ടിൽ ചുങ്കത്തറയും 11, മുതൽ 16 വരെ നൗണ്ടുകളിൽ നിലമ്പൂർ നഗരസഭയിലെ വോട്ടുകളും എണ്ണിത്തീർക്കും. ഇവിടെയും ലീഡ് നേടാനായാൽ UDF പ്രതീക്ഷിച്ചപോലെ മികച്ച വിജയത്തിലേക്ക് നീണ്ടും. 17, 18-19 റൗണ്ടുകളിൽ കരുളായി, അമരമ്പലം പഞ്ചായത്തുകൾ കൂടി എണ്ണുന്നതോടെ വോട്ടെണ്ണൽ പൂർത്തിയാകും.
25 മൈക്രോ ഒബ്സർവർമാർ, 24 കൗണ്ടിംഗ് സൂപ്പർവൈസർമാർ, എന്നിങ്ങനെ 86 ഉദ്യോഗസ്ഥരെ വോട്ടെണ്ണുന്നതിനായി നിയോഗിച്ചിട്ടുണ്ട്. ഇവർക്കുള്ള പരിശീലനം പൂർത്തിയായി. വോട്ടെണ്ണൽ നടപടികൾ പൂർണ്ണമായി സിസി ടി വി നിരീക്ഷണത്തിൽ ആയിരിക്കും.