ന്യൂഡൽഹി: ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ നല്‍കിയ ഹർജികള്‍ സുപ്രീം കോടതി സെപ്റ്റംബർ 13 ന് പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുത് എന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്‍റേത് ആണ് നിർദേശം.
എസ്എന്‍സി ലാവലിന്‍ കേസ് നിരന്തരമായി മാറ്റിവെക്കുന്നതിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് കേസ് വീണ്ടും സുപ്രീം കോടതിയിലേക്ക് എത്തുന്നത്. 2017 ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് മുപ്പതിലേറെ തവണയാണ് മാറ്റിവെച്ചത്. 1995 ൽ ഉണ്ടായ കേസിന്‍റെ വിചാരണ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. കേസ് അനന്തമായി നീണ്ടുപോകുന്നത് അഭിഭാഷകർ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നീക്കം.