ഹിമാചല്‍ മണ്ണിടിച്ചിലില്‍ മരണം 13 ആയി ; അറുപതോളം പേർ കുടുങ്ങിക്കിടക്കുന്നു

Jaihind Webdesk
Thursday, August 12, 2021

ഷിംല : ഹിമാചലിലെ കിനൗർ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. അറുപതോളം ആളുകൾ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 13 പേരെ രക്ഷപ്പെടുത്തി. ഇന്നലെയാണ് വിനോദസഞ്ചാരികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുന്നതായി ഐ.ടി.ബി.പി അറിയിച്ചു.

ഇന്നലെ ഉച്ചക്ക് 12.45 ഓടെയാണ് റെക്കോങ് പിയോ-ഷിംല ഹൈവേയില്‍ മണ്ണിടിച്ചിലുണ്ടായത്. വലിയ പാറക്കല്ലുകള്‍ ശക്തിയോടെ വന്നും വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. 24 യാത്രക്കാരുമായി പോവുകയായിരുന്നു ഒരു ബസും മണ്ണിടിച്ചിലില്‍ കുടുങ്ങിയിരുന്നു. ബസിന്‍റെ ഡ്രൈവർ മഹീന്ദർ പാലും കണ്ടക്ടർ ഗുലാബ് സിംഗും ഉൾപ്പെടെ 13 പേരെ രക്ഷപ്പെടുത്തി പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.