ന്യൂഡല്‍ഹി : രാജ്യത്ത് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിക്രമങ്ങൾക്ക് ഇരയായ സ്ത്രീകളുടെ ശബ്ദം കേൾക്കുന്നതിനു പകരം അവരെ അപമാനിക്കുന്നത് ലജ്ജാകരമാണ്. അക്രമിക്കപ്പെടുന്നവർക്ക് പിന്തുണയുമായി രാജ്യത്തെ മുഴുവൻ സ്ത്രീകളും രംഗത്ത് വരുമെന്നും പ്രിയങ്കാ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. സ്ത്രീസുരക്ഷ ഓരോ സ്ത്രീകളും ചുമതലയായി കണ്ട് സ്വയം ഏറ്റെടുക്കുകയാണ് വേണ്ടതെന്നും പ്രിയങ്കാ ഗാന്ധി കുറിപ്പില്‍ കൂട്ടിച്ചേർത്തു.
महिलाओं पर अपराध बढ़ रहे हैं। इस बीच, पीड़ित महिलाओं की सच्चाई और उनकी आवाज को सुनने की बजाए उन्हीं को बदनाम कराना, उन्हीं पर आरोप लगाना सबसे शर्मनाक और बुज़दिल हरकत है।
लेकिन देश की महिलाएँ अब चुप नहीं रहेंगी।
— Priyanka Gandhi Vadra (@priyankagandhi) October 12, 2020