മലപ്പുറം എടപ്പാളിൽ സിഐടിയുക്കാരെ കണ്ട് ഭയന്നോടി; തൊഴിലാളിയുടെ രണ്ട് കാലുകളും ഒടിഞ്ഞു

 

മലപ്പുറം: എടപ്പാളിൽ ആക്രമിക്കാൻ പിന്തുടർന്ന സിഐടിയുക്കാരെ ഭയന്നോടിയ തൊഴിലാളിയ്ക്ക് ഗുരുതര പരുക്ക്. ഇരുകാലുകളും ഒടിഞ്ഞ കൊല്ലം പത്തനാപുരം സ്വദേശി ഫയാസ് ഷാജഹാൻ (23) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമാണം നടക്കുന്ന കെട്ടിടത്തിൽ ഇലക്ട്രിക് സാമഗ്രികൾ ഇറക്കിയ തൊഴിലാളികളെയാണ് സിഐടിയു ക്കാർ ആക്രമിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

ലോഡ് വന്ന സമയത്ത് തൊഴിലാളികൾ ഉണ്ടായിരുന്നില്ല. രാത്രി ഇറക്കാൻ അംഗീകൃത തൊഴിലാളികളെ കിട്ടാതെ വന്നതോടെയാണ് തൊഴിലാളികൾ സ്വയം ഇറക്കിയത്. അപ്പോൾ കെട്ടിടത്തിലുണ്ടായിരുന്ന മറ്റ് ജോലിക്കാർ ലോഡ് ഇറക്കി. ഇതേ തുടർന്ന് വിവരമറിഞ്ഞെത്തിയ സിഐടിയും പ്രവർത്തകർ  ഇവരെ അക്രമിക്കാൻ തുനിയുകയുമായിരുന്നു. പെട്ടെന്ന് ഭയന്നോടിയ ഫയാസ് ഷാജഹാൻ തൊട്ടടുത്ത് ഒരു കെട്ടിടത്തിലേക്ക് ഓടിക്കയറുകയും അവിടെ നിന്ന് അബദ്ധത്തിൽ താഴേക്ക് വീഴുകയുമായിരുന്നു. വീഴ്ചയിൽ ഫയാസിന്‍റെ 2 കാലുകളും ഒടിഞ്ഞു.

 

 

Comments (0)
Add Comment