കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച മോദി സർക്കാർ നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് ഉപദേശക സമിതി. പാർലമെന്‍റ് മോടി പിടിപ്പിക്കൽ പോലുള്ള പാഴ്ചെലവുകൾ കുറയ്ക്കുന്നതിന് പകരം ക്ഷാമബത്ത മരവിപ്പിച്ച നടപടി വിവേക ശൂന്യവും മനുഷ്യത്വ രഹിതവും ആണെന്ന് കോണ്‍ഗ്രസ് ഉപദേശക സമിതി വിലയിരുത്തി. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന വീഡിയോയും കോണ്‍ഗ്രസ് പുറത്തിറക്കി.
കേന്ദ്രതീരുമാനത്തിനെതിരെ രാഹുല്‍ ഗാന്ധിയും നേരത്തെ രംഗത്തെത്തിയിരുന്നു. വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘പൊതുജനങ്ങളെ സേവിക്കുന്ന കേന്ദ്രജീവനക്കാര്‍, പെന്‍ഷന്‍കാര്‍,ജവാന്മാര്‍ എന്നിവരുടെ ഡിഎ വെട്ടിക്കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ തീരുമാനമാണ്. പകരം ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും സെന്‍ട്രല്‍ വിസ്റ്റ സൗന്ദര്യവല്‍ക്കരണ പദ്ധതിയും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണ് വേണ്ടത്’- രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.