തിരുവനന്തപുരം : ഇടതുസര്‍ക്കാരിലെ സിപിഎം മന്ത്രിമാരുടെ വകുപ്പുകളിൽ ധാരണയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രിതന്നെ കൈകാര്യം ചെയ്യും. കെ.എന്‍. ബാലഗോപാലിന് ധനവകുപ്പ്, വീണാ ജോര്‍ജിന് ആരോഗ്യം, പി.രാജീവ് (വ്യവസായം), ആര്‍.ബിന്ദു (ഉന്നതവിദ്യാഭ്യാസം) എം.വി.ഗോവിന്ദന്‍ (തദ്ദേശവകുപ്പ്).വി.എൻ.വാസവൻ ( എക്സൈസ്) പി.എ.മുഹമ്മദ് റിയാസ് (യുവജനകാര്യം, സ്പോർട്സ്,) അഹമ്മദ് ദേവർകോവിൽ (തുറമുഖം, മ്യൂസിയം) വകുപ്പുകളും ലഭിക്കും.
മന്ത്രിമാരും വകുപ്പുകളും
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, ആസൂത്രണം, മെട്രോ : പിണറായി വിജയൻ
ധനകാര്യം : കെ എൻ ബാലഗോപാൽ
വ്യവസായം : പി രാജീവ്
ആരോഗ്യം : വീണ ജോർജ്
തദ്ദേശസ്വയംഭരണം : എം വി ഗോവിന്ദൻ
ഉന്നത വിദ്യാഭ്യാസ വകുപ്പ്: ആർ ബിന്ദു
ദേവസ്വം : കെ രാധാകൃഷ്ണൻ
പൊതുവിദ്യാഭ്യാസം : ശിവൻകുട്ടി
പൊതുമരാമത്ത്, ടൂറിസം : പി എ മുഹമ്മദ് റിയാസ്
എക്സൈസ്, തൊഴിൽ : വി എൻ വാസവൻ
വൈദ്യുതി : കെ കൃഷ്ണൻ കുട്ടി
ഗതാഗതം : ആന്റണി രാജു
തുറമുഖം : അഹമ്മദ് തേവർകോവിൽ
ഫിഷറീസ്, സാംസ്കാരികം : സജി ചെറിയാൻ
ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം : വി അബ്‌ദുൽ റഹ്മാൻ