വടകരയില്‍ സിപിഎം ഗുണ്ടായിസം: സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ക്രൂര മർദ്ദനം; ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

 

കോഴിക്കോട്: സെക്യൂരിറ്റി ജീവനക്കാരെ സിപിഎം പ്രാദേശിക നേതാവിന്‍റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. വടകര അഴിയൂരിലാണ് സംഭവം. അഴിയൂർ കക്കടവ് സ്വദേശിയായ മുൻ സൈനികൻ സമിനീഷിനും സഹോദരൻ ജിഷ്ണുവിനും മറ്റ് രണ്ടുപേർക്കും ആണ് മർദ്ദനത്തില്‍ പരിക്കേറ്റത്. അഴിയൂർ മുഴപ്പിലങ്ങാട് ബൈപ്പാസ് നിർമ്മാണക്കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇവർ.

പണി നടന്നു കൊണ്ടിരിക്കുന്ന റോഡിൽ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിക്കുന്നതും മദ്യപ സംഘങ്ങൾ കൂട്ടം കൂടുന്നതും വിലക്കിയതിനാണ് മർദ്ദിച്ചത് എന്നാണ് പരാതി. പരിക്കേറ്റ നാലു പേരും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.

Comments (0)
Add Comment