CARLOS ALCARAZ| യാനിക് സിന്നറിനെ വീഴ്ത്തി; ഫ്രഞ്ച് ഓപ്പണില്‍ കാര്‍ലോസ് അല്‍ക്കാരസിന് കിരീടം

Jaihind News Bureau
Monday, June 9, 2025

 

രണ്ടു സെറ്റുകള്‍ക്ക് പിന്നില്‍ നിന്ന് ശേഷമാണ് അല്‍ക്കാരസിന്റെ തിരിച്ചുവരവ്. നാലാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് അല്‍ക്കാരസ് സ്വന്തമാക്കിയത്. ഓപ്പണ്‍ കാലഘട്ടത്തില്‍ റൊളാങ് ഗാരോസ് കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ ഫൈനല്‍ മത്സരമായിരുന്നു ഇത്. അഞ്ചുമണിക്കൂറും 29 മിനിറ്റും മത്സരം നീണ്ടു.

തുടര്‍ച്ചയായ അഢ്ചാം മത്സരത്തിലാണ് അല്‍ക്കാരസ് സിന്നറിനെതിരെ വിജയം നേടുന്നത്. 2022-ല്‍ യുഎസ് ഓപ്പണും 2023,24 വര്‍ഷങ്ങളില്‍ വിംബിള്‍ഡണും കഴിഞ്ഞവര്‍ഷം ആദ്യമായി ഫ്രഞ്ച് ഓപ്പണും നേടി. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ തുടരെ 20 വിജയങ്ങളുമായാണ് സിന്നര്‍ ഫൈനലില്‍ കടന്നത്. യുഎസ് ഓപ്പണും ഓസ്ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കിയാണ് ഫ്രഞ്ച് ഓപ്പണില്‍ കളിക്കാനെത്തിയത്. എന്നാല്‍ അല്‍ക്കരാസിന് മുന്നില്‍ വീണ്ടും സിന്നറിന് അടിതെറ്റി. 25-ാം ഗ്രാന്‍ഡ്സ്ലാം സ്വപ്നവുമായി എത്തിയ സെര്‍ബിയന്‍ ഇതിഹാസം നൊവാക്ക് ജോക്കോവിച്ചിനെ സെമിയില്‍ കീഴടക്കിയാണ് സിന്നര്‍ കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. (64, 76, 76).