ഐക്യമുന്നേറ്റത്തിന്‍റെ കാഹളമായി രാഹുലിന്‍റെ സ്നേഹസന്ദേശ യാത്ര; നാളെ കേരളത്തില്‍, വിശദാംശങ്ങള്‍ ഇങ്ങനെ

Jaihind Webdesk
Saturday, September 10, 2022

 

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നാളെ കേരളത്തിന്‍റെ ഭൂമികയില്‍ പര്യടനം ആരംഭിക്കും. പാറശാലയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ സ്വീകരണമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. യാത്രയുടെ നാളത്തെ ക്രമീകരണങ്ങള്‍ ഇങ്ങനെ:

രാവിലെ 7 മണി: പാറശാലയിൽ നിന്ന് ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകും. കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും.

രാവിലെ 7.15: മഹാത്മാ ഗാന്ധിയുടേയും കെ കാമരാജിന്‍റെയും പ്രതിമകൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി ആദരവ് അർപ്പിക്കും.

രാവിലെ 10 മണി: ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ പദയാത്രികർ എത്തിച്ചേരുന്നു.

രാവിലെ 11 മണി: വിശ്രമം, ഭക്ഷണം. ജയ്റാം രമേശിന്‍റെ വാർത്താസമ്മേളനം മാധവി മന്ദിരത്തില്‍.

ഉച്ചയ്ക്ക് 2 മണി: നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും.

ഉച്ചയ്ക്ക് 3 മണി: മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും.

വൈകിട്ട് 4 മണി:  യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. മൂന്നുകല്ലിൻമൂട് നിന്നും പദയാത്ര പുനരാരംഭിക്കും. നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും.

രാത്രി 7 മണി: യാത്ര നേമത്ത് എത്തിച്ചേരും. തുടർന്ന് വെള്ളായണി കാർഷിക കോളേജ് ഗ്രൌണ്ടില്‍ രാത്രി വിശ്രമം.