രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര നാളെ കേരളത്തിന്‍റെ ഭൂമികയില്‍ പര്യടനം ആരംഭിക്കും. പാറശാലയില്‍ നിന്ന് ആരംഭിക്കുന്ന യാത്രയ്ക്ക് വന്‍ സ്വീകരണമാണ് കെപിസിസിയുടെ നേതൃത്വത്തില്‍ ഒരുക്കുന്നത്. യാത്രയുടെ നാളത്തെ ക്രമീകരണങ്ങള്‍ ഇങ്ങനെ:
രാവിലെ 7 മണി: പാറശാലയിൽ നിന്ന് ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകും. കെപിസിസി, ഡിസിസി നേതാക്കളും ജനപ്രതിനിധികളും ചേർന്ന് രാഹുൽ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും.
രാവിലെ 7.15: മഹാത്മാ ഗാന്ധിയുടേയും കെ കാമരാജിന്‍റെയും പ്രതിമകൾക്ക് മുമ്പിൽ രാഹുൽ ഗാന്ധി ആദരവ് അർപ്പിക്കും.
രാവിലെ 10 മണി: ഊരൂട്ടുകാല മാധവി മന്ദിരത്തില്‍ പദയാത്രികർ എത്തിച്ചേരുന്നു.
രാവിലെ 11 മണി: വിശ്രമം, ഭക്ഷണം. ജയ്റാം രമേശിന്‍റെ വാർത്താസമ്മേളനം മാധവി മന്ദിരത്തില്‍.
ഉച്ചയ്ക്ക് 2 മണി: നെയ്യാറ്റിൻകരയിലെ പരമ്പരാഗത കൈത്തറി നെയ്ത്ത് തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും.
ഉച്ചയ്ക്ക് 3 മണി: മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയം സന്ദർശിക്കും.
വൈകിട്ട് 4 മണി: യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കം. മൂന്നുകല്ലിൻമൂട് നിന്നും പദയാത്ര പുനരാരംഭിക്കും. നിംസ് ആശുപത്രിക്ക് സമീപം ഭാരത് ജോഡോ യാത്രയെ അടയാളപ്പെടുത്തുന്ന സ്തൂപം രാഹുല്‍ ഗാന്ധി അനാച്ഛാദനം ചെയ്യും.
രാത്രി 7 മണി: യാത്ര നേമത്ത് എത്തിച്ചേരും. തുടർന്ന് വെള്ളായണി കാർഷിക കോളേജ് ഗ്രൌണ്ടില്‍ രാത്രി വിശ്രമം.