സമരവേദിയിൽ പുസ്തകക്കൂട് ഒരുക്കി ആശമാർ. ആശമാർ സ്വന്തമായി വീടുകളിൽ നിന്ന് ശേഖരിച്ചതും പൊതുജനങ്ങൾ നൽകിയതുമായ പുസ്തങ്ങകങ്ങളാണ് ഇതുവരെ സമരവേദിയിൽ വന്നത്. മാഗസിനുകൾ സംഭാവനയായി നൽകാനെത്തിയ ബുക്ക് സ്റ്റാൾ നടത്തുന്ന രമേശ് കുമാർ വ്യാഴാഴ്ച (26.05.2025) മുതൽ ഒരു പത്രം സമരവേദിയിലേക്ക് നൽകുമെന്ന് അറിയിച്ചത് സവിശേഷ അനുഭവമായി.
ചട്ടമ്പി സ്വാമി ആർക്കൈവ് ട്രെസ്റ്റ് , മെൻസ്ട്രേഷൻ മാറ്റേഴ്സ് കുട്ടായ്മ, എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ ജെ ദേവിക,കവയത്രിയായ മെഹറുമാഹിൻ ,ബ്ലാഗ്ലൂരിൽ ജോലി ചെയ്യുന്ന ചൈതന്യ, വിദ്യാർത്ഥിനികളായ ദേവിക അജിത്, കീർത്തന എന്നിവർ ഉദ്ഘാടന ദിവസം പുസ്തങ്ങളുമായെത്തി. സാറ ജോസഫ്, ജോർജ് ഓണക്കൂർ, റോസ് മേരി തുടങ്ങി നിരവധി എഴുത്തുകാർ ഇതിനോടകം തന്നെ പിന്തുണ അറിയിച്ചു.
പരന്നവായനയല്ല ,ആഴത്തിലുള്ള വായനയാണ് കാലഘട്ടത്തിന് ആവശ്യമെന്ന് സമരസമിതി നേതാവ് എസ് മിനി പറഞ്ഞു. വൈകുന്നേരങ്ങളിൽ പുസ്ത ചർച്ചയടക്കമുള്ള പരിപാടികൾ സമരവേദിയിൽ സംഘടിപ്പിക്കും.സമരത്തെ പിന്തുണയ്ക്കുന്ന ഏതൊരാൾക്കും പരിപാടികളിൽ പങ്കാളികളാവാം. ലൈബ്രറിയിലേക്ക് ഇനിയും പുസ്തകങ്ങൾ നൽകാൻ താൽപര്യമുള്ളവർക്ക് സമരവേദിയിൽ നേരിട്ടെത്തിക്കുകയോ അല്ലെങ്കിൽ 73063 72031 ഈ നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്