airindia plane crash | വിമാനത്തിന് സംഭവിച്ചത് പവര്‍ ഫെയ്‌ലിയര്‍, സ്‌ഫോടനമല്ലെന്ന് വിദഗ്ദ്ധര്‍; അഹമ്മദാബാദ് ദുരന്തത്തില്‍ അനുശോചിച്ച് ലോകനേതാക്കള്‍

Jaihind News Bureau
Thursday, June 12, 2025

ന്യൂഡല്‍ഹി: അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍, പ്രാഥമിക ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത് വിമാനത്തിന്റെ വൈദ്യുതി കണക്ഷനുകളനഷ്ടം (Power Loss) സംഭവിച്ചതാകാമെന്നും അല്ലാതെ ആകാശത്തുവെച്ച് സ്‌ഫോടനം നടന്നതല്ലെന്നും മുന്‍ പൈലറ്റും വ്യോമയാന വിദഗ്ദ്ധനുമായ ഇഹ്‌സാന്‍ ഖാലിദ് അഭിപ്രായപ്പെട്ടു. അപകടകാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ, ദുരന്തത്തില്‍ ഇന്ത്യയുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ലോകനേതാക്കളും രംഗത്തെത്തി.

പവര്‍ ഫെയിലിയര്‍ എന്ന സംശയം ബലപ്പെടുന്നു

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് ഇഹ്‌സാന്‍ ഖാലിദ് ഈ നിരീക്ഷണം നടത്തിയത്. ‘ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍, എസിഎആര്‍എസ് ഡാറ്റ എന്നിവ പരിശോധിക്കുന്നതോടെ യഥാര്‍ത്ഥത്തില്‍ എന്തു സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാനാകും,’ അദ്ദേഹം പറഞ്ഞു.
അപകടത്തിന് മുന്‍പ് പൈലറ്റ് ‘മെയ്‌ഡേ’ സന്ദേശം നല്‍കിയത് ഗുരുതരമായ തകരാര്‍ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ സൂചനയാണെന്നും ഖാലിദ് ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ താഴോട്ടുതന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്‍ജിന്‍ തകരാര്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാകാം ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ‘ഒരു എന്‍ജിനാണോ അതോ ഒന്നിലധികം എന്‍ജിനുകള്‍ക്കാണോ തകരാര്‍ സംഭവിച്ചത് എന്ന് ഇപ്പോള്‍ പറയാനാവില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും ഞെട്ടല്‍; അനുശോചന പ്രവാഹം

വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെയാണ് ഇഹ്‌സാന്‍ ഖാലിദ് ഈ നിരീക്ഷണം നടത്തിയത്. ‘ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് വോയിസ് റെക്കോര്‍ഡര്‍, എസിഎആര്‍എസ് ഡാറ്റ എന്നിവ പരിശോധിക്കുന്നതോടെ യഥാര്‍ത്ഥത്തില്‍ എന്തു സംഭവിച്ചുവെന്ന് സ്ഥിരീകരിക്കാനാകും,’ അദ്ദേഹം പറഞ്ഞു.
അപകടത്തിന് മുന്‍പ് പൈലറ്റ് ‘മെയ്‌ഡേ’ സന്ദേശം നല്‍കിയത് ഗുരുതരമായ തകരാര്‍ തിരിച്ചറിഞ്ഞിരുന്നു എന്നതിന്റെ സൂചനയാണെന്നും ഖാലിദ് ചൂണ്ടിക്കാട്ടി. വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ താഴോട്ടുതന്നെയായിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്‍ജിന്‍ തകരാര്‍ തുടക്കത്തിലേ തിരിച്ചറിഞ്ഞതുകൊണ്ടാകാം ഇതെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ‘ഒരു എന്‍ജിനാണോ അതോ ഒന്നിലധികം എന്‍ജിനുകള്‍ക്കാണോ തകരാര്‍ സംഭവിച്ചത് എന്ന് ഇപ്പോള്‍ പറയാനാവില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകമെമ്പാടും ഞെട്ടല്‍; അനുശോചന പ്രവാഹം
അഹമ്മദാബാദ് വിമാനാപകടം ‘അതീവ ദുഃഖകരമെന്ന് രാഷ്ടപതി ദ്രൗപതി മുര്‍മു പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം രേഖപ്പെടുത്തി. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി , കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ , മുതിര്‍ന്ന നേതാക്കളായ സോണിയാഗാന്ധി പ്രിയങ്കാഗാന്ധി, കെ സി വേണുഗോപാല്‍ തുടങ്ങിയവരും അനുശോചനം അറിയിച്ചു.

വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും വിദേശ പൗരന്മാരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോകനേതാക്കള്‍ ഇന്ത്യക്കൊപ്പം
റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ തുടങ്ങിയ ലോകനേതാക്കള്‍ അപകടത്തില്‍ അനുശോചനം അറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തില്‍ പുടിന്‍, ഇരകളുടെ കുടുംബങ്ങള്‍ക്ക് അഗാധമായ സഹതാപവും പിന്തുണയും അറിയിക്കുകയും പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ഈ പ്രയാസകരമായ സമയത്ത് മാലിദ്വീപ് ഇന്ത്യന്‍ സര്‍ക്കാരിനും ജനങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി പ്രസിഡന്റ് മുയിസു പറഞ്ഞു. സംഭവം ‘ഹൃദയഭേദകം’ എന്ന് വിശേഷിപ്പിച്ച ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, ദുഃഖത്തിന്റെ ഈ നിമിഷത്തില്‍ യൂറോപ്പ് ഇന്ത്യയ്ക്കൊപ്പമുണ്ടെന്നും അറിയിച്ചു.

എയര്‍ ഇന്ത്യയുടെ പ്രത്യേക ഹെല്‍പ്പ്ലൈന്‍
അപകടത്തില്‍പ്പെട്ട വിദേശ പൗരന്മാര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി എയര്‍ ഇന്ത്യ പ്രത്യേക ഹെല്‍പ്പ്ലൈന്‍ നമ്പര്‍ (+91 8062779200) ആരംഭിച്ചു. യാത്രക്കാരുടെ വിവരങ്ങള്‍ നല്‍കുന്നതിനായുള്ള 1800 5691 444 എന്ന നമ്പറിന് പുറമെയാണിത്. ഹെല്‍പ്പ്ലൈന്‍ നമ്പറുകള്‍ യാത്രക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മാധ്യമപ്രവര്‍ത്തകര്‍ ഈ നമ്പറുകളില്‍ ബന്ധപ്പെടരുതെന്നും എയര്‍ ഇന്ത്യ അഭ്യര്‍ത്ഥിച്ചു.