തിരുവനന്തപുരം: കേരളത്തില്‍ 18 വയസിന് മുകളിലുള്ള 82.6 ശതമാനം പേരിൽ കൊവിഡ് ആന്‍റിബോഡിയുണ്ടെന്ന് സിറോ സർവേ ഫലം. കുട്ടികളിൽ 40.02%, 49 വയസുവരെയുള്ള സ്ത്രീകളിൽ 65.4%, തീരമേഖലയിൽ 87.7%, ചേരിപ്രദേശങ്ങളിൽ 85.3% എന്നിങ്ങനെയാണ് ആന്‍റിബോഡി സാന്നിധ്യം.
സ്കൂൾ തുറക്കുന്നതിനു മുന്നോടിയായാണ് വിവിധ മേഖലകളിലെ ജനങ്ങൾക്കിടയിൽ പഠനം നടത്തിയത്. സ്കൂളുകൾ തുറക്കുമ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
വാക്സിനേഷനാണ് പ്രതിരോധത്തിന്‍റെ പ്രധാന ഘടകമായി കണ്ടെത്തിയത്. സംസ്ഥാനത്ത് ആകെ വാക്സിനെടുത്തവർ 3,66,19,693 പേരാണ്. ആദ്യ ഡോസെടുത്തവർ 2,49,41,863 (93.38%). വാക്സിന്‍ രണ്ടാം ഡോസെടുത്തവർ 1,16,77,830 (43.72%). സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് സർക്കാർ ശ്രമം.