തിരുവനന്തപുരം: നിയമസഭയിലെ കയ്യാങ്കളിയില്‍ കോടതി വിധിയെ ന്യായീകരിച്ച് എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ. നിയമപരമായ നടപടി മാത്രമാണിതെന്നും അപ്പീൽ പോകണമോ എന്ന് സർക്കാർ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിയമസഭയിലെ കയ്യാങ്കളിക്കേസില്‍ സര്‍ക്കാരിന് കനത്തതിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കേസ് പിന്‍വലിക്കണമെന്ന സർക്കാരിന്‍റെ അപേക്ഷ തള്ളിയ കോടതി കേസ് തുടരുമെന്നും അറിയിച്ചു. തിരുവനന്തപുരം സിജെഎം കോടതിയാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 2015ല്‍ ബജറ്റ് അവതരണത്തിനിടെയായിരുന്നു അക്രമം . മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലും കേസില്‍ പ്രതികളാണ്. രണ്ടരലക്ഷം രൂപയാണ് ഉപകരണങ്ങള്‍ തകർത്തനിലയില്‍ നഷ്ടം. കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.