കോഴിക്കോട് : ജില്ലയില്‍ 8 പേർക്ക് നിപ രോഗലക്ഷണം. ഇവർ ആരോഗ്യവകുപ്പിന്‍റെ പ്രത്യേക നിരീക്ഷണത്തിലാണ്. മരിച്ച കുട്ടിയുടെ അതേസമയം സമ്പർക്കപട്ടിക 251 ആയി ഉയർന്നു. ഇതില്‍ 32 പേരെ ഹൈറിസ്ക്ക് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. ഇതുവരെ ഏഴുപേരുടെ സാമ്പിൾ പരിശോധനക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചുകഴിഞ്ഞു.
രോഗ ഉറവിടം കണ്ടെത്താൻ ഊർജിതമായ അന്വേഷണം നടക്കുകയാണ് . മരിച്ച കുട്ടിയുടെ വീട്ടിലെ ആട് രണ്ട് മാസം മുമ്പ് ചത്തിരുന്നു. എന്നാല്‍ ഇതിന് നിപയുമായി ബന്ധമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.