14-കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിയെ തെലങ്കാനയിൽനിന്ന് സാഹസികമായി പിടികൂടി പോലീസ്‌

Jaihind Webdesk
Thursday, July 25, 2024

 

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. വെസ്റ്റ് ബംഗാൾ രത്വാ പർനാപ്പൂർ സ്വദേശി മുഹമ്മദ് മുഷറഫിനെയാണ് ചെങ്ങമനാട് പോലീസ് തെലുങ്കാനയിലെ ഗമ്മം രാമാനുജവാരത്ത് നിന്ന് സാഹസികമായി പിടികൂടിയത്.

മൂന്നാറിൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുകയായിരുന്ന പ്രതി  സോഷ്യൽ മീഡിയ വഴിയാണ് പതിനാലുകാരിയായ ആസാം സ്വദേശിനിയെ  പരിജയപ്പെട്ടത്. മൂന്നാറിൽ കൺസ്ട്രക്ഷൻ ജോലിയായിരുന്നു ഇയാൾക്ക്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ശേഷം ട്രെയിനിൽ ബംഗാളിലേക്ക് കടത്തി.  അവിടെ വെച്ച് ലൈംഗികമായി പീഡിപ്പിപ്പിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി പെൺകുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും പ്രതി മുഷറഫ് ഒളിവിൽപ്പോയി. വെസ്റ്റ് ബംഗാൾ മാൾഡ്, മുംബൈ സോലാപ്പൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. പോലീസ് ഇവിടങ്ങളിലുമെത്തി അന്വേഷണം നടത്തി.

ഒടുവിൽ തെലുങ്കാന രാമാനുജവാരം ഉൾഗ്രാമത്തിൽ ഗ്യാംങ്ങുമൊത്ത് കഴിയുകയായിരുന്നു പ്രതിയെ പോലീസ് വേഷപ്രച്ഛന്നരായി എത്തി താമസ സ്ഥലം വളഞ്ഞാണ് പിടികൂടിയത്. ഇയാളോടൊപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് ചെറുത്ത് നിന്ന് കസ്റ്റഡിയിലെടുത്ത് കൊണ്ടുവരികയായിരുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രൂപവത്കരിച്ച അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, എസ്ഐമാരായ പി.കെ. ബാലചന്ദ്രൻ, പി.എ. തോമസ്, സീനിയർ സിപിഒമാരായ കെ.ബി. സലിൻ കുമാർ, കെ.ആർ. രാഹുൽ, എം.എസ്. സിജു എന്നിവരാണ് ഉണ്ടായിരുന്നത്.