കൊവിഡ് പ്രതിസന്ധിക്കിടയിലും പൊലീസിന്റെ ഹെലികോപ്ടറിന് ഒന്നരക്കോടി രൂപ വാടകയായി നല്‍കിയ തീരുമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ‘ഈ കൊറോണക്കാലത്ത് ഒരു ഹെലികോപ്റ്റർ മുതലാളി പോലും പട്ടിണി കിടക്കരുത്. എന്തൊരു കരുതലാണ് ഈ മൻസന്’ ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ.എസ് ശബരീനാഥന്‍ എംഎല്‍എയും രംഗത്തെത്തി. ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനും കേരള പൊലീസിന്‍റെ സ്പീഡ് ക്യാമറ പദ്ധതിയ്ക്കുമായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊറോണ ചെലവിനായി വകമാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഈ അഴിമതി ചലഞ്ച് സര്‍ക്കാര്‍ ഏറ്റെടുക്കുകയാണെങ്കില്‍ പാവപ്പെട്ട നാട്ടുകാര്‍ സാലറി ചലഞ്ച് ഏറ്റെടുക്കുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.