‘കെ റെയില്‍ തടയും , സമരക്കാരെ തൊട്ടാല്‍ എംവി ജയരാജന്‍റെ പല്ല് കൊഴിക്കും’ : നിലപാട് വ്യക്തമാക്കി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും

സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവും കെ പി സി സി അധ്യക്ഷനും. മുഖ്യമന്ത്രിയുടെ ഗ്രാമത്തിൽ പോലും സിപിഎം ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വിമർശിച്ചു. അതേസമയം തങ്ങൾ ജീവച്ചിരിക്കുമ്പോൾ കെ റെയിൽ നടപ്പാക്കാൻ സമ്മതിക്കില്ലന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും പറഞ്ഞു.

രാഷ്ട്രീയ കൊലപാതങ്ങളിൽ സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് പ്രതിപക്ഷനേതാവ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ ഗ്രാമത്തിൽ പോലും സി പി എം ബോംബ് ഉണ്ടാക്കുന്നു. ആർഎസ്എസ്, എസ്ഡിപിഐ എന്നിവരുമായും സിപിഎം ബന്ധം ഉണ്ടാക്കിയെന്നും വി.ഡി സതീശൻ ആരോപിച്ചു. നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

അതേസമയം കെ റെയിൽ പദ്ധതിക്കെതിരെ ആയിരുന്നു  കെപിസിസി അധ്യക്ഷൻ ആഞ്ഞടിച്ചത്. മുഖ്യമന്ത്രിയുടെ ധിക്കാരമാണ് കെ റെയിൽ നടപ്പാക്കാനുള്ള ശ്രമം. ഈ ശ്രമത്തെ എന്ത് വില കൊടുത്തും തടയുമെന്നും സമരം ചെയ്യുന്നവരുടെ പല്ലു കൊഴിക്കാൻ എം വി ജയരാജൻ ഇറങ്ങിയാൽ കൊഴിയുന്നത് ജയരാജൻ്റെ പല്ല് ആയിരിക്കുമെന്നും കെ സുധാകരൻ. സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. യുഡിഎഫ് ജില്ലാ നേതൃയോഗത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു ഇരുനേതാക്കളും.

Comments (0)
Add Comment