തൃശൂർ:ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും മാറ്റി നിർത്താൻ കേരളത്തിലെ കോൺഗ്രസിന് കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. “ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാർട്ടിയുടെ അവിഭാജ്യ ഘടകങ്ങളാണ്. എല്ലാവരെയും ചേർത്തു കൊണ്ട് തന്നെയാകണം കോൺഗ്രസ് മുന്നോട്ട് പോകേണ്ടത്. കെപിസിസി പ്രസിഡന്‍റിന്‍റെ വാക്കാണ് കേരളത്തിലെ കോൺഗ്രസിൽ അവസാന വാക്കെന്ന പ്രയോഗം സംഘടന ബോധം ഉള്ളത് കൊണ്ടാണെന്നും തന്‍റെ വാക്കുകൾ പലരും വളച്ചൊടിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി.
“കോൺഗ്രസിന്രെ സംഘടന പ്രവർത്തന ശൈലിയിൽ മാറ്റം വേണം. മാറ്റത്തിന്റെ തുടക്കം ആണിപ്പോഴുള്ളത്. അതു ധർഷ്ട്യത്തിന്റെയോ ധിക്കാരത്തിന്റയോ ഭാഷയിലല്ല. ജനങ്ങൾ എങ്ങനെ ചിന്തിക്കുന്നു എന്ന് അറിഞ്ഞാകണം പ്രവർത്തിക്കേണ്ടത്. കോൺഗ്രസിന്‍റെ നിലപാടുകളിൽ കൃത്യത വേണം. അത് വി.ഡി സതീശനോ സുധാകരാനോ മാത്രം എടുക്കുന്നതല്ലെന്നും പാർട്ടി ഒറ്റക്കെട്ടായി എടുക്കുന്ന തീരുമാനം എല്ലാവർക്കും ബാധകമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.