തിരുവനന്തപുരം : സംസ്ഥാനത്തിന്റെ പുതിയ പൊലീസ് മേധാവിയെ ഇന്ന് മന്ത്രിസഭായോഗം തീരുമാനിക്കും. അനില്‍ കാന്തിനാണ് മുന്‍തൂക്കമെങ്കിലും ബി. സന്ധ്യയും സുദേഷ്കുമാറും സജീവ പരിഗണനയിലുണ്ട്. വിരമിക്കുന്ന ഡി.ജി.പി ലോക്നാഥ് ബഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോട് കൂടി യാത്രയയപ്പ് നല്‍കും.
സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറ ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കും. രണ്ട് ഘട്ടങ്ങളിലായി ഏകദേശം അഞ്ച് വര്‍ഷമായി ബെഹ്റയായിരുന്നു പൊലീസ് മേധാവി. ഡിജിപി പദവിയിലുള്ള സംസ്ഥാന പൊലീസ് മേധാവി, വിജിലന്‍സ് ഡയറക്ടര്‍, ജയില്‍ മേധാവി, ഫയര്‍ഫോഴ്സ് മേധാവി എന്നീ നാലു തസ്തികകളിലും ജോലി ചെയ്ത ഏക വ്യക്തിയാണ്. ഒഡിഷ സ്വദേശി ആണ്. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ നടക്കുന്ന വിടവാങ്ങല്‍ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിക്കും.