ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലെയും 50 ശതമാനം വിവി പാറ്റ് രസീതുകൾ എണ്ണണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. അഖിലേഷ് യാദവ്, ചന്ദ്രബാബു നായിഡു ഉൾപ്പടെ 21 രാഷ്ട്രീയ നേതാക്കൾ ആണ് സുപ്രീം കോടതിയെ സമീപിച്ചത്.