തിരുവനന്തപുരം: തിരുവനന്തപുരം- നിസാമുദ്ദീന്‍ എക്സ്പ്രസ് ട്രെയിനിൽ ബോധംകെടുത്തി കവർച്ച. തിരുവല്ല സ്വദേശി വിജയലക്ഷ്മി, മകൾ ഐശ്വര്യ, തമിഴ്‌നാട് സ്വദേശി കൗസല്യ എന്നിവരാണ് കവർച്ചക്ക് ഇരയായത്. ഇവരിൽ നിന്ന് പത്ത് പവനും 2 മൊബൈല്‍ ഫോണും കവർന്നു. ചെങ്ങന്നൂരില്‍ ഇറങ്ങേണ്ടിയിരുന്ന ഇവർക്ക് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ബോധം വീണത്. കോയമ്പത്തൂരിൽ വെച്ചാണ് മയക്കം അനുഭവപ്പെട്ടതെന്ന് ഇവർ മൊഴി നൽകി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.