സംസ്ഥാനത്ത് ക്വാറന്‍റൈന്‍ സംവിധാനം അവതാളത്തിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് മാനദണ്ഡങ്ങള്‍ ആരോഗ്യവകുപ്പ് കാറ്റില്‍പ്പറത്തുന്നു. കൊവിഡ് ടെസ്റ്റുകള്‍ വൈകുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആശുപത്രികളില്‍ കൊവിഡ് ഡ്യൂട്ടിയിലുള്ളവർ തന്നെയാണ് മറ്റ് വാർഡുകളിലും ജോലി ചെയ്യുന്നത്. ഇത് ഗുരുതരമായ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശത്ത് നിന്നും വരുന്നവര്‍ക്കായി സൗജന്യ ക്വാറന്‍റൈന്‍ ഉണ്ടൊയെന്നും പെയിഡ് ക്വാറന്‍റൈന്‍ ഉണ്ടൊയെന്നും വ്യക്തമല്ല. ഇക്കാര്യത്തിൽ ആദ്യം കാണിച്ച ജാഗ്രത സർക്കാർ കാണിക്കുന്നില്ല. വെന്‍റിലേറ്റർ സൗകര്യം ഏർപ്പെടുത്തുന്നതിലും വീഴ്ച്ച പറ്റി. ഇതിനായി സ്വകാര്യ മേഖലയെ കൂടി ഉൾപ്പെടുത്തണം. ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.