ന്യൂഡൽഹി: ഓക്‌സിജന്‍ ക്ഷാമത്തിന് ഉത്തരവാദി കേന്ദ്രസര്‍ക്കാരെന്ന് രാഹുല്‍ ഗാന്ധി. കൊവിഡ് ശരീരത്തിലെ ഓക്‌സിജന്‍ കുറയ്ക്കും. എന്നാല്‍ മരണകാരണം ചികിത്സയ്ക്ക് ഓക്‌സിജന്‍ ഇല്ലാത്തതിനാലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
Corona can cause a fall in oxygen level but it’s #OxygenShortage & lack of ICU beds which is causing many deaths.
GOI, this is on you.
— Rahul Gandhi (@RahulGandhi) April 23, 2021
അതേസമയം ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. 2 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ഇനി അവശേഷിക്കുന്നത്.
അറുപതോളം രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍. മാക്‌സ് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണുള്ളത്. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയില്‍ രോഗികളെ മാറ്റി.