തൈക്കാട് ആശുപത്രിയില്‍ മരുന്ന് മാറി കുത്തിവെച്ച സംഭവം; രണ്ടു നഴ്സുമാർക്ക് സസ്പെന്‍ഷന്‍

 

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയിൽ 11 വയസുകാരന് മരുന്നുമാറി കുത്തിവെച്ച സംഭവത്തിൽ രണ്ട് നഴ്സുമാരെ
സസ്പെൻഡ് ചെയ്തു. ഡിഎംഒയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് മരുന്നുമാറികുത്തിവെച്ചത്.

കുത്തിവെപ്പിന് പിന്നാലെ കുട്ടിക്ക് ഛർദ്ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർഡിയാക് ഐസിയുവിൽ തുടരുന്ന കുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ മാസം 30-ന് പനിയുമായി ചികിത്സക്കെത്തിയ കുട്ടിക്കാണ് തൈക്കാട് ആശുപത്രിയിൽ മരുന്നു മാറി കുത്തിവെച്ചത്. രണ്ട് കുത്തിവെപ്പ് അടുപ്പിച്ചെടുത്തതോടെ കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മറ്റാർക്കോ നൽകാനുള്ള മരുന്ന് മാറി നൽകിയതാണെന്ന പരാതിയാണ് ഉയർന്നിരിക്കുന്നത്.

Comments (0)
Add Comment